സുല്‍ത്താന്‍ ബത്തേരിയില്‍ പീഡനക്കേസില്‍ പിടിയിലായ 22കാരന്റെ മൊബൈല്‍ പരിശോധിച്ച പോലീസ് ഞെട്ടി; നിരവധി യുവതികളുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍: പ്രണയം നടിച്ച് നിരവധി യുവതികളെ വഞ്ചിച്ചെന്ന് യുവാവ്

single-img
3 October 2017

സുല്‍ത്താന്‍ ബത്തേരി: പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച 22കാരനെ പോലീസ് പിടികൂടി. ബത്തേരി സിഐ എംഡി സുനിലിന്റെ നേതൃത്വത്തിലാണ് പ്രതി അഭിനോഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് നിര്‍ണായകമായ മറ്റു വിവരങ്ങള്‍ ലഭിച്ചത്.

നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആഡംബര വാഹനങ്ങളിലെത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഒരു കല്ല്യാണ വീട്ടില്‍ വെച്ചാണ് 19കാരിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഫോട്ടോയായും വീഡിയോയായും പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. നാലു വര്‍ഷമായി യുവതിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

ഒരു തവണ പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. ഇതിനിടെയായിരുന്നു 16കാരിയെയും പ്രണയം പറഞ്ഞ് വലയിലാക്കിയത്. ഈ പെണ്‍കുട്ടിയെയും ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണില്‍ പരിചയമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതോടെ പിന്മാറി.

പിന്നീട് വിവരം 19കാരിയെ അറിയിക്കുകയും ചെയ്തതോടെയാണ് ചതി മനസ്സിലായത്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി അഭിനോഷ് ബന്ധത്തിലായതും ഇവര്‍ അറിഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

16ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 22കാരനെ പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് സഹായമൊരുക്കിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.