ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് അലഹബാദില്‍ കലാപം

single-img
3 October 2017

അലഹബാദ്: ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് അലഹബാദില്‍ കലാപം. കലാപകാരികള്‍ തെരുവുകള്‍ കൈയടക്കുകയും ബസുകള്‍ക്ക് തീവെക്കുകയും ചെയ്തു. മെഡിക്കല്‍ ക്ലിനിക്കിനും തീവെച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബി.എസ്.പി നേതാവായ രാജേഷ് യാദവ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. അലഹബാദ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് യാദവിന് വെടിയേറ്റത്. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യു.പി പൊലീസ് അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ബദോഹി ജില്ലയില്‍ നിന്ന് രാജേഷ് യാദവ് ബി.എസ്.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു