പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് മക്കളുടെ മാതാവായ ഇരുപത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
27 September 2017

പതിനേഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റിൽ. കുട്ടിയുടെ അച്ഛനമ്മമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഗോവ പോണ്ടയിലെ വീട്ടിൽ നിന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓടിപ്പോയ കുട്ടി മപൂസ ടൗണിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായ യുവതിയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. എന്നാൽ വിവാഹ ബന്ധം വേർപെടുത്തി തന്റെ മൂന്ന് മക്കളോടൊപ്പം താമസിക്കുന്ന യുവതി കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തിരിച്ചു വീട്ടിൽ വന്നപ്പോൾ കുട്ടി പതിവില്ലാത്ത രീതിയില്‍ പെരുമാറുകയായിരുന്നു. ഇതിനെതുടർന്ന് സൈക്യാട്രി ആന്റ് ഹ്യൂമന്‍ ബിഹെയ്‌വിയറില്‍ കൗണ്‍സലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. പരാതി അനുസരിച്ച് ജൂണ്‍ ഏഴിനും സെപ്റ്റംബര്‍ 11 നുമിടയിലാണ് പീഡനം നടന്നതെന്നാണ് മാപ്പുസ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തുഷാര്‍ ലോട്‌ലികര്‍ പറഞ്ഞു. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.