ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം കത്തുന്നു

single-img
20 September 2017

 

 


[poll id=”5″]

[poll id=”4″]

പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ഇ വാര്‍ത്ത’ (http://www.evartha.in/) ആരംഭിച്ച പ്രതിഷേധ ക്യാംപെയിന് വന്‍ ജനപിന്തുണ. ഇന്നലെ ആരംഭിച്ച ക്യാംപെയ്‌നില്‍ ആദ്യദിവസം 25000 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയത പോസ്റ്ററിന് 2000ത്തോളം ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

ഇന്ധന വിലവര്‍ധനക്കെതിരെയുള്ള ‘ഇ വാര്‍ത്ത’ പ്രതിഷേധ ക്യാംപെയിന്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നതിനുള്ള നേര്‍സാക്ഷ്യമാണ് ഈ ജനപിന്തുണ. ഈ ഒരാഴ്ചക്കുള്ളില്‍ 25 ലക്ഷത്തോളം പ്രതിഷേധ വോട്ടുകള്‍ സമാഹരിക്കാനാണ് ‘ഇ വാര്‍ത്ത’ ലക്ഷ്യമിടുന്നത്. ഇതൊരു പരാതിയാക്കി പെട്രോളിയം മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ച് കേരളത്തിന്റെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്താനാണ് ‘ഇ വാര്‍ത്ത’ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പരമാവധി ആളുകളെ ഉള്‍പ്പെടുത്തി വലിയ പ്രതിഷേധമാണ് ‘ഇ വാര്‍ത്ത’ ഉദ്ദേശിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും ഒക്കെ ഉള്ളതിനെക്കാള്‍ ശക്തിയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഉള്ളത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധ മാര്‍ഗം ‘ഇ വാര്‍ത്ത’ തെരഞ്ഞെടുത്തത്.

അയല്‍ രാജ്യങ്ങളേക്കാള്‍ ഇന്ധനവിലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. പെട്രോളിയം പ്ലാനിങ് ആന്റ് ആനാലിസിസ് സെല്ലിന്റെ സെപ്തംബര്‍ 1 ലെ കണക്കുകള്‍ പ്രകാരം സാമ്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന അയല്‍ രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനുള്ള ഈ സംരഭത്തില്‍ അണിചേരൂ.