‘ഇപ്പോൾ നടന്നാൽ ശരിയാകില്ല’: കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി

single-img
29 August 2017

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിവച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എന്നാല്‍ മെഡിക്കല്‍ കോഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് സൂചനകള്‍.

 

സെപ്റ്റംബർ ഏഴ് മുതൽ 23 വരെയാണ് മുന്പ് യാത്ര നിശ്ചയിച്ചിരുന്നത്. ജനരക്ഷായാത്രയിൽ മൂന്നു ദിവസം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും പങ്കെടുക്കുമെന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാടായ കണ്ണൂർ ജില്ലയിലെ പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുക. സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിലായി നാലു ദിവസം ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്താനായിരുന്നു പദ്ധതി.

 

ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വന്‍സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു പ്രചാരണം. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിൽ പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.