ജീന്‍ പോള്‍ ലാലും, ശ്രീനാഥ് ഭാസിയും അകത്താകുമോ ?

single-img
4 August 2017

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. സാക്ഷികള്‍ സിനിമാ രംഗത്തുനിന്ന് ഉള്ളവരായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. നടിയുടെ പരാതി പ്രകാരം ജീന്‍ പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിയുടെ പരാതിയില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിലെ സീന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടി പരാതി നല്‍കിയത്.