സംസ്ഥാനത്ത്‌ സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു രമേശ് ചെന്നിത്തലയും എംഎംഹസനും കോഴിക്കോട് ഉപവാസം നടത്തുന്നു

single-img
30 July 2017

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് ഉപവാസം നടത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധവും അക്രമവും ഉപേക്ഷിച്ച് കേരളത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഉപവാസം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഉപവാസം നടത്താന്‍ എം.എം. ഹസനും ചെന്നിത്തലയും തീരുമാനിച്ചത്.

കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ശക്തമായ പ്രതിഷേധത്തിലാണ്. കൊലപാതകങ്ങളും ഹര്‍ത്താലുകള്‍ക്കും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളാണ് നേതൃത്വം നല്‍കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ മുഖം നഷ്ട്‌പ്പെട്ട ബിജെപിയും ഭരണപരാജയം മറയ്ക്കാന്‍ സിപിഎമ്മും ബോധപൂര്‍വ്വമാണ് അക്രമം അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് ഇരുപതോളം വീടുകള്‍ക്കു നേരെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെ പോലും ആക്രമണമുണ്ടായി. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസും അക്രമിക്കപ്പെട്ടു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണെ ന്നും അദ്ദേഹം പറഞ്ഞു.