വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

single-img
22 July 2017

വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും ജാമ്യഹര്‍ജിയില്‍ എം വിന്‍സെന്റ് പറയുന്നു. മധ്യസ്ഥ ചര്‍ച്ചകളില്‍ ഇവര്‍ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായും ജാമ്യാപേക്ഷയില്‍ എംഎല്‍എ വ്യക്തമാക്കി.

അതേസമയം, വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടാകില്ലെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.