സ്‌നാപ്ഡീലിനെ ഏറ്റെടുക്കാന്‍ വീണ്ടും ഫ്‌ളിപ്കാര്‍ട്ട്

single-img
18 July 2017

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ എതിരാളിയായ സ്‌നാപ്ഡീലിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിനായി 850 മില്യണ്‍ ഡോളറിന്റെ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്‌ളിപ്കാര്‍ട്ട് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്‌നാപ്ഡീലിന്റെ മാതൃകമ്പനിയായ ജാസ്പര്‍ ഇന്‍ഫോടെക്കിനെ അറിയിക്കുകയായിരുന്നു.

മുന്‍പ് സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനായ ഫ്‌ളിപ്കാര്‍ട്ട് 500 മുതല്‍ 600 മില്ല്യണ്‍ ഡോളര്‍ വരെ ഓഫര്‍ നല്‍കിയിരുന്നു. ഈ കരാറില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ഫ്‌ളിപ്കാര്‍ട്ട് പുതിയ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഓണ്‍ലെന്‍ വ്യാപാര ശൃഖലയായ സ്‌നാപ്ഡീല്‍, ലോജസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്‌സ്പ്രസ്, ഓണ്‍ലൈന്‍ മാനേജ്‌മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്‌സ് ഇസൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളാണ് 850 മില്ല്യണ്‍ ഡോളര്‍ നല്‍കി ഫഌപ്കാര്‍ട്ട് ഏറ്റെടുക്കുന്നത്. അതേസമയം സ്‌നാപ്ഡീലിന്റെ ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫ്രീചാര്‍ജിനെ ഇടപാടില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.