‘പീഡന വീഡിയോയില്‍ നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും വേണമെന്ന് ദിലീപ് പറഞ്ഞു’; നല്‍കിയത്‌ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

single-img
11 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെത്തി. നടിയെ ആക്രമിച്ച് മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ പകര്‍ത്തണമെന്നും വീഡിയോയില്‍ നടിയുടെ വിവാഹനിശ്ചയ മോതിരം പതിയണമെന്നും ദിലീപ് നിര്‍ദേശം നല്‍കി. നടി ചിരിച്ചു നില്‍ക്കുന്ന ഭാഗങ്ങളും ദൃശ്യങ്ങളില്‍ വേണമെന്നും സുനിയോട് പറഞ്ഞു.

വ്യക്തി വൈരാഗ്യമാണ് നടിയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധം വഷളാക്കിയതും കാവ്യയുമായുളള ബന്ധം കണ്ടുപിടിച്ച് പ്രചരിപ്പിച്ചതുമായിരുന്നു ദിലീപിന് നടിക്കെതിരെ വൈരാഗ്യം ഉണ്ടാവാന്‍ കാരണമായത്.

ഒന്നരക്കോടി വാഗ്ധാനം ചെയ്ത ദിലീപ് 2013 ഏപ്രിലില്‍ അബാദ പ്ലാസ ഹോട്ടലില്‍വെച്ച് സുനിയുമായി ആദ്യ ഗൂഡാലോചനയ്ക്കായുള്ള ആദ്യ കൂടിക്കാഴ്ച്ച നടത്തി. പിന്നീട് ദിലീപിന്റെ ബിഎംഡബ്ല്യു കാറില്‍ വെച്ചും ഗൂഢാലോചന നടത്തി. ക്വട്ടേഷന്റെ ഭാഗമായി സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സും നല്‍കി.