ജനനേന്ദ്രിയം മുറിച്ച കേസ്; സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളി

single-img
22 June 2017

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി തളളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹര്‍ജി തള്ളിയത്. അനാവശ്യ ഹര്‍ജികളുമായി കോടതിയുടെ സമയം കളയുന്നതെന്തിനാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. പൊലീസ് അകമ്പടിയോടെയാണ് പെണ്‍കുട്ടി കോടതിയിലെത്തിയത്.

കേസിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കുമെന്നാണ് സൂചന. നിലവില്‍ സംഭവം അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് യുവതിക്കെതിരെ കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വാമിയുടെ സഹായി അയ്യപ്പദാസില്‍നിന്നും തെന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.