പ്രധാനമന്ത്രിയുടെ റാലിക്ക് ആളെക്കൂട്ടാൻ സ്വച്ച് ഭാരത് ഫണ്ടിൽ നിന്നും ആളൊന്നിനു 500 രൂപാ കൊടുത്തതായി റിപ്പോർട്ട്

single-img
28 May 2017

ഭോപ്പാല്‍: മോദിയുടെ പ്രസംഗമൊക്കെ ആളുകള്‍ക്ക് ബോറടിച്ച് തുടങ്ങിയോ. അങ്ങനെ വേണം കാരുതാന്‍. കാരണം അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയില്‍ ദിവസക്കൂലി നല്‍കിയാണ് ആളെക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നുമാണ് ഒരാള്‍ക്ക് 500 രൂപം വീതം കൂലി നല്‍കിയതെന്നും മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മ്മദായാത്രയിലാണ് ഈ സംഭവം അരങ്ങേറിയത്. പരിപാടിയുടെ സമാപനസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം. ഈ മാസം 15 നടന്ന റാലി മൂലം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു