കൊല്ലത്ത് പന്ത്രണ്ടുകാരി തൂങ്ങി മരിച്ച സംഭവം; ക്ഷേത്രപൂജാരിയും കുട്ടിയുടെ അമ്മയും കസ്റ്റഡിയില്‍

single-img
3 April 2017

പ്രതീകാത്മക ചിത്രം

കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ ക്ഷേത്ര പൂജാരി അറസ്റ്റിൽ. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പൂജാരി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കരുനാഗപ്പള്ളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.പെണ്‍കുട്ടിയെ രഞ്ജു ലൈംഗീകമായും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നതായും പൊലീസ് പറയുന്നു.പെണ്‍കുട്ടി പീഡനത്തിനിരയായിരുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറാക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.