സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം: പൊലീസിനെ വെട്ടിച്ച് കടന്ന വൈദികൻ ഫാ.തോമസ് പാറേക്കളത്തിനെ മധുരയില്‍ നിന്ന് പോലീസ് പിടികൂടി
പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഫാ.തോമസ് പാറേക്കളം (30) അറസ്റ്റിലായത്. ഷാഡോ പോലീസാണ് പിടികൂടിയത്.
ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിെയന്നാണ് കേസ്.
സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പുത്തുര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. മൂഴിക്കോട് സെന്റ് മേരിസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായിരുന്നു തോമസ് പാറേക്കളം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ഡി.എം സന്യാസ സമൂഹത്തിലെ അംഗമാണ്.
പൂവാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ പൊലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു.