അക്രമത്തിന് ശേഷം പള്‍സര്‍ സുനിയെത്തിയ വീട്ടില്‍ പൊലീസ് റെയ്ഡ്:മെമ്മറി കാര്‍ഡുകളും സ്മാര്‍ട് ഫോണുകളും പിടിച്ചെടുത്തു
25 February 2017
കൊച്ചി ∙ നടിയെ ആക്രമിച്ചതിനുശേഷം പൾസർ സുനിയും സംഘവും എത്തിയ എറണാകുളത്തെ പൊന്നുരുന്നിക്ക് സമീപമുള്ള വീട്ടിൽ പൊലീസ് റെയ്ഡ്. സുനിയുടെ സുഹൃത്ത് പ്രിയേഷ് എന്നയാളുടെ വീടാണിത്. സംഭവം നടന്ന ഫെബ്രുവരി 17നു രാത്രി 11.30 ഓടെയാണ് സുനിയും സംഘവും ഒരു പെട്ടി ഓട്ടോയിൽ ഈ വീട്ടിൽ എത്തുന്നത്. സുനി വീടിന്റെ മതിൽച്ചാടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
റെയ്ഡിൽ മെമ്മറി കാർഡുകളും 3 സ്മാർട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു . രണ്ടു സിഐമാര്‍ ഉൾപ്പെടെ ഏഴു പൊലീസുകാരുടെ സംഘമാണ് പരിശോധനയ്ക്കായി ഈ വീട്ടിലെത്തിയത്.
സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കുകയാണ്.ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടക്കുന്നത്. പ്രതികളായ മണികണ്ഠൻ, മാർട്ടിൻ, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയൽ പരേഡാണ് നടക്കുന്നത് .