ജയിലിനുള്ളില്‍ നിസാം ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി;ജയില്‍ സുരക്ഷയില്‍ വീഴ്ചയില്ല
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യാന്തം തടവു ശിഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതി നിസാം ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിസാമിനെ ബംഗളൂരുവിലെ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഫോണ്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിസാം ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ സബ്മിഷൻ ഉന്നയിച്ചത്.നിസാം ജയിലില്‍ നിന്നും ഫോണ്‍ ഉപയോഗിച്ച് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ പരാതി പിന്‍വലിക്കുകയായിരുന്നു. മാത്രമല്ല നിസാമിനെതിരെ സംസാരിച്ചാല്‍ തന്നെയോ കുടുംബത്തിലെ അംഗത്തെയോ കൊല്ലുമെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വധഭീഷണി വന്നിരുന്നു. കൊലക്കേസ് പ്രതി ജയിലില്‍ സുഖവാസമനുഷ്ടിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.