പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞിപോലെ.. മിസ്സ് യു പിഷൂ…ആരാധകർക്ക് മറുപടിയുമായി പിഷാരടി
തിരുവനന്തപുരം:ലാലേട്ടന്‍ വന്നാലും മുകേഷ് പോയാലും കേമനെന്നും പിഷു തന്നെ.ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്.കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ അഭാവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.തുടക്കം മുതലേ മുകേഷും രമേഷ് പിഷാരടിയും ധര്‍മജനും ഒക്കെയാണ് ബഡായി ബംഗ്ലാവിന്റെ ഹൈലൈറ്റ്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബഡായി ബംഗ്ലാവില്‍ രമേശ് പിഷാരടി ഉണ്ടായിരുന്നില്ല.എന്നാല്‍ അതിഥിയായി എത്തിയത് പുലിമുരുകന്‍ ലാലേട്ടനും.
മോഹന്‍ലാല്‍ അതിഥിയായി എത്തിയാല്‍ പിന്നെ എന്ത് മുകേഷ്, എന്ത് രമേഷ് പിഷാരടി എന്ന് ആരും ചിന്തിക്കരുത്. കാരണം എന്താണെന്നാല്‍, കഴിഞ്ഞ ദിവസത്തെ ബഡായി ബംഗ്ലാവില്‍ കാഴ്ചക്കാര്‍ ഏറ്റവും അധികം ‘മിസ്സ്’ ചെയ്തത് പിഷാരടിയെ ആയിരുന്നു. എല്ലാ ദു:ഖങ്ങളും ഇറക്കി വയ്ക്കാവുന്ന സോഷ്യല്‍ മീഡിയയില്‍ അതെല്ലാം ട്രോളുകളായി ഒഴുകുകയായിരുന്നു. പുതിയ അവതാരകനും ലാലേട്ടനും വരെയുണ്ട് ട്രോളുകള്‍.മോഹന്‍ലാല്‍ എന്ന വലിയ നടന്‍ വന്നപ്പോള്‍ പിഷാരടിയെ എന്തിന് തഴഞ്ഞു എന്നാണ് പലരും ചോദിച്ചത്. പതിവ് നിലവാരം പുലര്‍ത്താന്‍ ഷോയ്ക്കു കഴിഞ്ഞതുമില്ല. പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകള്‍ വരാനും തുടങ്ങി.
പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാര്‍ ഒഴിവാക്കിയതാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പരന്ന ചില അഭ്യൂഹങ്ങള്‍. എന്നാൽ
പിഷാരടി സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. 40 ദിവസത്തെ പരിപാടിക്കായി പോയതാണ്. പോകുംമുമ്പ് നാലു എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെയാണ് പുലിമുരുകന്‍ റിലീസാകുന്നതും ചിത്രം സൂപ്പര്‍ഹിറ്റായി മാറുന്നത്. യാദൃശ്ചികമായി മോഹന്‍ലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തു. ഇതോടെ പിഷരാടിയുടെ അഭാവത്തിലും പരിപാടി ചിത്രീകരിക്കുകയായിരുന്നു. പുലിമുരുകന്‍ തീയറ്ററില്‍ നിറഞ്ഞോടുമ്പോഴേ പരിപാടി സംപ്രേക്ഷണം ചെയ്തിട്ടേ കാര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഞാന്‍ ഇല്ലാത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യേണ്ടിവന്നത് എന്നാണ് പിഷാരടി ആരാധകരോടായി പറഞ്ഞത്.