ടാക്സിഡ്രൈവര്‍ ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നത് കുടുംബവഴക്കിനത്തെുടര്‍ന്ന്;സ്വന്തം ദേഹത്ത് തീ ആളിപ്പടരുമ്പോഴും കാറിൽ നിന്ന് തന്റെ മക്കളെ രക്ഷിയ്ക്കാനാണു യുവതി ശ്രമിച്ചത്.
ടാക്സിഡ്രൈവര്‍ ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നും.വീട്ട് ചെലവിനെ സംബന്ധിച്ച കുടുംബവഴക്കിനത്തെുടർന്നാണു ഇയാൾ മക്കളേയും യുവതിയേയും കാറിലിരുത്തി തീയിട്ടത്.ചെന്നൈ നഗരത്തില്‍ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍. പ്രേമയാണ് (28) ദാരുണമായി കൊല്ലപ്പെട്ടത്. പൊള്ളലേറ്റ ഇവരുടെ മക്കള്‍ തിഷാന്ത് രാജ് (4), യശ്വന്ത് രാജ് (2) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയുടെ മരണമൊഴിയത്തെുടര്‍ന്ന് ഭര്‍ത്താവ് നാഗരാജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണു നാഗരാജ് കുടുംബത്തെയും കൊണ്ട് നഗരം കാണാനിറങ്ങിയത്.യാത്രക്കിടെ ദമ്പതികള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. വാഹനം നിര്‍ത്തി പുറത്തിറങ്ങി നാഗരാജ്, പ്രേമയുടെ സീറ്റിന് സമീപം കരുതിവെച്ചിരുന്ന പെട്രോള്‍ കന്നാസിന് തീകൊളുത്തുക ആയിരുന്നു.
തീ ദേഹത്ത് ആളിപ്പടരുമ്പോഴും പ്രേമ കാറിൽ നിന്ന് തന്റെ മക്കളെ രക്ഷിയ്ക്കാനാണു ശ്രമിച്ചത്.കുട്ടികളെ അവർ തന്നെയാണു കാറിൽ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞത്.
തീയിട്ടശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും നാഗരാജ് ശ്രമിച്ച്.നാഗരാജ് തന്നെയാണു ആമ്പുലൻസ് വിളിച്ച് വരുത്തിയത്.പ്രേമയുടെ മരണ മൊഴിയാണു നാഗരാജിനെ കുടുക്കിയത്.ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്