എം.കെ ദാമോദരന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ച് തള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍.

single-img
20 July 2016

V.s.achuthanandan_
എം.കെ.ദാമോദരനെതിരെ വി.എസ്.അച്യുതാനന്ദന്‍. ദാമോദരന്റെ ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതാണ് ദാമോദരന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ കേസ് നൽകിയതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരൻ പിന്മാറിയതെന്നും വിഎസ് ആരോപിച്ചു.

ഐസ് ക്രീം കേസില്‍ വി.എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് തനിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നതെന്ന് അഡ്വ.എം.കെ ദാമോദരന്‍ ആരോപിച്ചിരുന്നു.

സുശീല ഭട്ട് നല്ല അഭിഭാഷകയാണ്. സർക്കാർ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടാണു മുഖ്യമന്ത്രിക്കു കത്തു നൽകിയതെന്നും വിഎസ് പറഞ്ഞു.ഹാരിസണ്‍, കരുണ എസ്റ്റേറ്റ് എന്നിവ അടക്കമുള്ള സുപ്രധാന റവന്യൂ കേസുകള്‍ വാദിക്കുന്ന സുശീല ഭട്ടിനെ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയത് വിമര്‍ശത്തിന് ഇടയാക്കിയിരുന്നു