ആം ആദ്മി പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട യുവതി ആത്മഹത്യ ചെയ്തു

single-img
20 July 2016

lnjp-hospital_650x400_41468985072
ആം ആദ്മി പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി എല്‍.എന്‍.ജെ.പി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. പീഡിപ്പിച്ചയാള്‍ക്ക് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.യുവതിയെ പീഡിപ്പിച്ചയാളെ സംരക്ഷിക്കുന്നത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സ്വഭാവത്തിന്റെ ഉദാഹരണമാണ് സംഭവമെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ആരോപണം എ.എ.പി നിഷേധിച്ചു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രമേഷ് വാധ്വ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.