സിപിഎമ്മിനെതിരെ മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം;ഇന്ത്യ ഭരിക്കുന്നത് ബിജെപി,അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടും
തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം കേരളത്തിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി.ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎമ്മിനു ഓർമവേണം. ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തിൽ 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സിപിഎം ഉടൻ അക്രമം നിർത്തണം.
സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുമെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ അമ്പതിലധികം അക്രമങ്ങളാണ് ഉണ്ടായതെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്. ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ ഗൗരവമായി കാണുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക അക്രമം നടന്നിരുന്നു. കയ്പമംഗലത്ത് തിരഞ്ഞെടുപ്പ് ആഘോഷത്തിനിടെയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കണ്ണൂരിലുണ്ടായ അക്രമത്തിൽ സിപിഎം പ്രവർത്തകനും ജീവൻ നഷ്ടമായിരുന്നു.
അതിനിടെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലിനിടെ തൃശൂരിലെ എടവിലങ്ങില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം നടന്നു. എടവിലങ്ങിലെ ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.