ജിഷയുടെ കൊലപാതകം: ആയുധങ്ങളില്‍ രക്തക്കറയില്ല;ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ പോലീസ് തിരയുന്നു

single-img
7 May 2016

Untitled-15

 

ജിഷയുടെ ബന്ധപ്പെട്ട് ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു. കഞ്ചാവു വില്‍പനക്കാരനായ ഇയാളെ ജിഷയുടെ മരണത്തിന് ശേഷം കാണാതായിരുന്നു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു സാദൃശ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു.

 
അതേസമയം ജിഷയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ലെന്ന് പൊലീസ്. ജിഷയുടെ വീടിനുള്ളില്‍ നിന്നും പരിസര പ്രദേശത്ത് നിന്നും നാല് ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും പ്രത്യക്ഷത്തില്‍ ഇവയില്‍ രക്തക്കറയൊന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഈ ആയുധങ്ങളെല്ലാം കോടതി അനുമതിയോടെ ഇപ്പോള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍െറ ഫലം നിര്‍ണായകമാകും.

 
കൊലപാതകം നടന്ന ഏപ്രില്‍ 28നു വൈകിട്ട് അഞ്ചിനു പൊതുടാപ്പില്‍നിന്നു വെള്ളമെടുക്കാന്‍ ജിഷ പോയിരുന്നു. ഈ സമയം അമ്മ രാജേശ്വരി വീട്ടില്‍ ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാന്‍ പോവുമ്പോള്‍ ജിഷ വീടു പൂട്ടുന്ന പതിവില്ലായിരുന്നു. അതായത്, വെള്ളമെടുക്കാന്‍ പോയ ജിഷ മടങ്ങിയെത്തുന്നതുവരെയുള്ള അരമണിക്കൂറിനിടയില്‍ കൊലയാളിക്കു വീട്ടില്‍ കയറി പതുങ്ങിയിരിക്കാന്‍ അവസരം ലഭിച്ചിരിക്കാമെന്ന അനുമാനത്തിലാണു പൊലീസ്.