ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തുന്ന പലരുടെയും ലക്ഷ്യം പബ്ലിസിറ്റി; ഫൊട്ടോഗ്രഫറെ കൂട്ടിയാണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത്: കളക്ടര്‍ എംജി രാജമാണിക്യം;ജിഷയുടെ അമ്മയ്ക്ക് മാനസിക സമ്മര്‍ദം താങ്ങാനാവാത്ത അവസ്ഥയാണെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വേണമെന്നും ആസ്പത്രി അധികൃതര്‍.

single-img
5 May 2016

jishamother
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്നും രാജമാണിക്യം. ഫൊട്ടോഗ്രഫറെയോ വിഡിയോഗ്രാഫറെയോ കൂട്ടിയാണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നതെന്ന് എറണാകുളം ജില്ലാകളക്ടര്‍ എംജി. രാജമാണിക്യം.പത്തുദിവസം ഈ ആവേശം ഉണ്ടാകും. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കില്ലെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജിഷയുടെ അമ്മയെ സഹായിക്കാനായി എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും ചേര്‍ന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കളക്ടര്‍ അഭ്യർഥിച്ചു.

Account No: 35748602803
Name:The District Collector, Ernakulam & Mrs.K.K.Rajeswari
IFSC: SBIN0008661
Mode of operation : Joint operation
Bank: State Bank of India, Perumbavoor
അതേസമയം ജിഷയുടെ അമ്മ രാജേശ്വരിക്ക് വിശ്രമം അത്യാവശ്യമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.അവര്‍ക്ക് മാനസിക സമ്മര്‍ദം താങ്ങാനാവാത്ത അവസ്ഥയാണെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വേണമെന്നും രാജേശ്വരിയെ ചികിത്സിക്കുന്ന ആസ്പത്രി സൂപ്രണ്ട് പറഞ്ഞു.

രാജേശ്വരിക്ക് ഇതുവരെ സാഹചര്യത്തോട് പൊരുത്തപ്പെടാനായിട്ടില്ല. അലമുറയിട്ട് കരയുകയാണ് അവര്‍. സന്ദര്‍ശകരുടെ എണ്ണം കൂടുമ്പോള്‍ മാനസിക വിഷമവും വര്‍ധിക്കും. ഈയവസരത്തില്‍ അവര്‍ക്കുവേണ്ടത് വിശ്രമമാണെന്നും ഡോക്ടര്‍ അറിയിച്ചു.