എട്ട് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്തയാളുടെ രണ്ട് കൈകളും പിതാവ് വെട്ടിയെടുത്തു
എട്ട് മാസം പ്രായമുള്ള പിഞ്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി. ഏപ്രില്‍ 2014-ല്‍ നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ ജില്ലാ കോടതിയില്‍ വാദം നടന്നതിനു പിന്നാലെയാണ് സംഭവം.
2014 ഏപ്രിലാണ് പതിനേഴുകാരനായ പ്രതി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചത്. ജില്ലയിലെ കോട്ട്ലി അബ്‌ലു ഗ്രാമ നിവാസികളാണ് പീഡനത്തിനിരയായ കുട്ടിയും പ്രതിയും
ചൊവ്വാഴ്ച കേസിന്റെ വാദത്തിന് ശേഷം, ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പര്‍മിന്ദറിനെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിയശേഷം ഇയാളെ മര്‍ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഇരുകൈകളും വെട്ടിമാറ്റുകയും ചെയ്തു
യുവാവിനെ ഭതിൻഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വെട്ടിമാറ്റിയ ഭാഗങ്ങൾ പൊലീസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഒളിവില്‍പോയ പമ്മ സിങ്ങിനെതിരെ കൊലപാതകശ്രമത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.