ബിയർ പാർലറിൽ കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു.

single-img
16 April 2016

Bloody-knife

കൊല്ലം: ബിയർ പാർലറിനുമുന്നിൽ കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം തുരുത്തിയിൽ പുരയിടത്തിൽ സെബാസ്റ്റ്യന്റെ മകൻ സിജോ സെബാസ്റ്റ്യൻ (23) ആണ് മരിച്ചത്. സിജോ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കൊല്ലം ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായി.

ബിയര്‍ കഴിക്കാനെത്തിയ സിജോ ബിയര്‍പാര്‍ലറില്‍വച്ച് സുഹൃത്തിനെ കണ്ടു.ഇവര്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നതിനിടയില്‍ സുഹൃത്തിന്റെ പരിചയക്കാരാണെന്ന് പറയുന്ന കാറിലെത്തിയ സംഘം ഷിജോയുമായി വാക്കേറ്റമുണ്ടായി. തുടർന്നാണു കുത്തേറ്റത്.

മൃതദേഹം ജില്ലാആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. ബിയര്‍പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ച് പോലീസിന് വിവരംലഭിച്ചത്. ഈസ്റ്റ് സിഐ പ്രദീപ്, എസ്‌ഐ രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിയില്‍തന്നെ പ്രതികളെ പിടികൂടുകയായിരുന്നുവെന്നാണ് സൂചന.