ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി അമീർഖാൻ പിടിയിൽ;പ്രതി കഞ്ചാവ് കച്ചവടത്തിലൂടെയും പെൺവാണിഭത്തിലൂടേയും ലക്ഷങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ്.

single-img
11 April 2016

13009660_533184426890264_1360122741_o

ആറ്റിങ്ങൽ: പത്താം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മൻസിലിൽ അമീർ എന്നു വിളിക്കുന്ന അമീർഖാൻ (24) അറസ്റ്റിലായി. ഇതോടെ പത്ത് പ്രതികളാണ് ഈ കേസിൽ പിടിയിലായത്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അയൽ വാസിയായ യുവാവ് പിന്നീട് സുഹൃത്തുകൾക്കും കാഴ്ച വയ്ക്കുകയായിരുന്നു. പീഡനരംഗങ്ങൾ മൊബൈലിൽ പകർത്തിയ യുവാക്കൾ, ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലതവണ പീഡനത്തിരയാക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നെന്ന് പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടിയെ യുവാക്കളുടെ സംഘം ആറ്റിങ്ങലില്‍ എത്തിച്ചത്. അവിടെ നിന്നു സംഘം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയിലെ ആളൊഴിച്ച സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെ പീഡനം. അതിനിടെയില്‍ സംഘത്തിലുള്ളവര്‍ പണം വാങ്ങി മറ്റുപലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവച്ചു.

കഴിഞ്ഞ ദിവസം പാരിപ്പള്ളി സ്റ്റേഷനതിര്‍ത്തിയില്‍ വച്ച് രണ്ടുപേര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്നാണ് നടന്ന ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
അയിരൂർ കിഴക്കേപ്പുറം ബിജു മൻസിലിൽ കുക്കു എന്നു വിളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശേരിക്കോണം നിഹാസ് മൻസിലിൽ അക്രു എന്നു വിളിക്കുന്ന ഷഹനാസ് (19), വർക്കല തൊടുവേ പുതുവൽപുത്തൻ വീട്ടിൽ സൽമാൻ (19), അയിരൂർ ഇലകമൺ ഫാത്തിമാ മൻസിലിൽ കണ്ണൻ എന്നു വിളിക്കുന്ന സഹീദ് (21), ചെമ്മരുതി ചാവർകോട് ഗുലാബ് വീട്ടി. സൂരത് (32), ചെമ്മരുതി ചാവർകോട് ലൈലാ മൻസിലിൽ കുട്ടു എന്നു വിളിക്കുന്ന അൽഅമീൻ (23), ഇടവ കൊച്ചു തൊടിയിൽ ഷംനാദ് മൻസിലിൽ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂർ ഇലകമൺ വട്ടവിള വീട്ടിൽ മക്കു എന്നു വിളിക്കുന്ന സജിൻ (26), പൂതക്കുളം കലക്കോട് ഷംനാ മൻസിലിൽ സുമീർ (23) എന്നിവരാണ് നേരത്തേ പിടിയിലായത്.
അമീറും കൂട്ടുകാരൻ അനൂപ് ഷായും തന്ത്രപൂർവം വലയിലാക്കി പലർക്കും കാഴ്ച വച്ച പെൺകുട്ടികൾ നിരവധിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പലർക്ക് കാഴ്ചവച്ച് ലക്ഷങ്ങൾ ഇവർ നേടിയെന്നാണ് അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇവരുടെ വലയിൽ വീണതിൽ അധികവും. അഭിമാന ഭയത്താൽ ആരും പരാതിപ്പെടാൻ തയാറാകാത്തതായിരുന്നു ഇവരുടെ വിജയ രഹസ്യം.