സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പൊലീസ് ചോദ്യം യുവതി പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു
തൊടുപുഴ: മൂലമറ്റം ഇലപ്പിള്ളിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പഞ്ഞിക്കപ്പാറയില്‍ ജയ്സമ്മ വിന്‍സന്റാണ് കുഞ്ഞിനെ കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുളികകള്‍ കഴിച്ചും കൈഞരമ്പു മുറിച്ചുമാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയ്സമ്മയെ പുലര്‍ച്ചെ നാലരയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ വൃദ്ധയെ തലക്കടിച്ച് വീഴ്‌ത്തി സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി അസ്വസ്ഥയായി കാണപ്പെട്ടിരുന്ന യുവതി രാത്രി ഒന്പതു മണിയോടെ ഭർത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളിൽ കയറി വാതിലടച്ചിരുന്നു. മൂത്ത കുട്ടി ഇവർക്കൊപ്പം ആയിരുന്നതിനാൽ ഇളയ കുഞ്ഞിനെയും കൊണ്ടാണ് മുറിക്കുള്ളിൽ കയറിയത്. ഭർത്താവും പിതാവും പല തവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നിട് ഇന്ന് പുലർച്ചെ നാലോടെ കൈയുടെ ഞരമ്പ് മുറിച്ച് ചോരവാർന്ന നിലയിൽ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. മുറിക്കുള്ളിൽ കയറി നോക്കുമ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കാണുന്നത്.