വിശുദ്ധയുദ്ധത്തിനെത്തി, ഒടുവില്‍ മനംമടുത്ത് ഒളിച്ചോടി രക്ഷപ്പെടാന്‍ ശ്രമിച്ച 20 ജഹാദികളെ ഇസ്ലാമിക് സ്‌റ്റേറ്റ് പരസ്യമായി തലയറുത്ത് കൊന്നു

single-img
1 February 2016

ISIS

വിശുദ്ധയുദ്ധത്തിനെത്തി, ഒടുവില്‍ മനംമടുത്ത് ഒളിച്ചോടി രക്ഷപ്പെടാന്‍ ശ്രമിച്ച 20 ജഹാദികളെ ഇസ്ലാമിക് സ്‌റ്റേറ്റ് പരസ്യമായി തലയറുത്ത് കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ശിക്ഷ നടപ്പിലാക്കിയത്. ഇറാഖിലെ മൊസൂളിലുള്ള യുദ്ധഭൂമിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണ് തീവ്രവാദികള്‍ ക്രൂരമായി കൊലശപ്പടുത്തിയത്.

മൊസൂളിലെ ചെക്‌പോയിന്റുകളിലൊന്നിലാണ് ജിഹാദികള്‍ പിടിയിലായത്. അന്വേഷണത്തില്‍ യുവാക്കള്‍ ഐ.എസ് ജിഹാദികളാണെന്നും യുദ്ധ മേഖലയില്‍നിന്നും ഒളിച്ചോടിവരുകയാണെന്നും ഭീകരര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 20പേരെയും ശരിയത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി പോരാളികളെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തിയശേഷമാണ് തലയറുത്ത് കൊലപ്പെടുത്തുന്നതിന് ഉത്തരവിട്ടത്.

നൂറുകണക്കിന് ആളുകള്‍ക്ക് മുന്പാകെ മറ്റ് പോരാളികള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ മൊസൂളിലെ നിരത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. കാഴ്ചക്കാരായി മുതിര്‍ന്ന ഐ.എസ് നേതാക്കളും നിരവധി ജിഹാദികളും നിരത്തിലുണ്ടായിരുന്നു. ഇത്തരത്തില്‍ ജിഹാദികളെ പൊതുനിരത്തില്‍ കൊലപ്പെടുത്തിയത് മറ്റ് പോരാളികള്‍ക്കിടയിലും ആശങ്ക വളര്‍ത്തിയതായാണ് റിപ്പോര്‍ട്ട്

മുമ്പ് സൈന്യവുമായി നടത്തിയ പോരാട്ടത്തില്‍ മൊസൂളിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നിരവധി ജിഹാദികളെ ഐ.എസ് ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ചുട്ടുകരിച്ചിരുന്നു.