ഓണ്‍ലൈന്‍ പെണ്‍വാണിഭം; അന്വേഷണ ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മുഖ്യ പ്രതികള്‍ പിടിയില്‍

single-img
27 November 2015

mubeenaഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി നടന്ന റെയ്‌ഡിനിടെ എസ് ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മുബീനയും വന്ദനയും പിടിയില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഒളിവില്‍ പോയ മുബീനയുടെ സഹായി സുള്‍ഫിക്കറിനെയും പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. നെടുബാശേരിയില്‍ നിന്ന് ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

രാഹുല്‍ പശുപാലനും രശ്‌മി ആര്‍ നായരും പിടിയിലായതോടെ മുബീനയും സംഘവും തമിഴ്‌നാട്ടിലേക്ക് കടന്നത്. നാഗര്‍കോവിലിലും കന്യാകുമാരിയിലും മാര്‍ത്താണ്ഡാത്തുമായി ഒളിവില്‍ കഴിഞ്ഞ ഇവര്‍ തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്‌ക്ക് എന്ന വ്യാജേനെ എത്തുകയായിരുന്നു. പെണ്‍വാണിഭത്തിന് സൂത്രധാരനായിരുന്ന ആഷിക്കിന്റെ ഭാര്യയാണ് മുബീന. ഇവര്‍ പൊലീസിനെ കാര്‍ ഇടിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച സമയത്ത് കാറില്‍ ബംഗ്ലുരുവില്‍ നിന്നെത്തിച്ച പതിനാറുകാരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രഹസ്യഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണു കരുതുന്നത്.