കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ ലീഗിന്റെ ഉറച്ച കോട്ടയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടേയും ഡമ്മി സ്ഥാനാര്‍ത്ഥിയുടേയും പത്രിക തള്ളി; ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി നസീറ ടീച്ചര്‍ക്ക് വോട്ടെടുപ്പിന് മുന്നേ വിജയം

single-img
16 October 2015

Naseera

കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ 19ാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയുടേയും ഡമ്മി സ്ഥാനാര്‍ത്ഥിയുടേയും പത്രിക വരാണാധികാരി തള്ളി. ഇതോടെ ജനകീയ മുന്നണി സ്ഥാനാര്‍ഥി തൂമ്പത്ത് നസീറ ടീച്ചര്‍ വോട്ടെടുപ്പിന് മുന്നേ വിജയം കണ്ടു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം കെ ഫാത്വിമ കുഞ്ഞീതി, ഡമ്മി സ്ഥാനാര്‍ഥി തേക്കില്‍ സഫ്രീന സിദ്ദീഖ് എന്നിവരുടെ പത്രികകളാണ് വരണാധികാരി സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

ഇവിടെ നസീറ ടീച്ചറുടെ ഡമ്മി സ്ഥാനാര്‍ഥിയായ പ്രജിത കൊടക്കാട് പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സൂക്ഷ്മ പരിശോധന കേന്ദ്രമായ വേങ്ങര ബ്ലോക്ക് ഓഫീസില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ വിവരമറിഞ്ഞ് ലീഗ് നേതാക്കളെത്തി ബഹളം ശവച്ചു. ഇതോടെ പോലീസും സ്ഥലത്തെത്തി.

തൂമ്പത്ത് നസീറ ടീച്ചര്‍ ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 2001 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എടരിക്കോട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് വിജയിച്ച നസീറ അന്ന് എതിര്‍ സ്ഥാനാര്‍ഥിയെ 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ പറപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റിബലിനെ നിര്‍ത്തി മുസ്‌ലിം ലീഗ് വിജയിച്ചതിനെ തുടര്‍ന്നുണ്ടായ വൈരമാണ് നസീറ ടീച്ചറെ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. സി.പി.എമ്മിന്റേയും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റേയും പിന്തുണ ഈ സ്ഥാനാര്‍ത്ഥിക്കുണ്ട്.