ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നെന്നാരോപിച്ച് സംഘര്‍ഷം

single-img
10 October 2015

cow-fമെയിന്‍പുരി: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നെന്നാരോപിച്ച് സംഘര്‍ഷം. മെയിന്‍പുരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 21പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു.

ഗ്രാമത്തിലെ വയലില്‍ കെട്ടിയിരുന്ന പശുവിനെ കൊന്നെന്നാണ് ആരോപണം. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പശുവിനെ അറുത്തവര്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. അറുത്ത ശേഷം പശുവിന്റെ തോല്‍ ഉരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമെ പശുവിനെ കൊന്നതാണോയെന്ന് മനസിലാക്കാന്‍ കഴിയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരാളെ കൊന്നൊടുക്കിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.