ആന്ധ്രാപ്രദേശിൽ അഞ്ച് വയസുകാരനെ ബലിനൽകി:കഴുത്തറുത്താണു കുട്ടിയെ കൊലപ്പെടുത്തിയത്
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ അഞ്ച് വയസുകാരനെ ബലി നൽകി. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടാണു കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. പ്രകാശം ജില്ലയിലെ പൊകുരു ഗ്രാമത്തിലാണ് സംഭവം.അംഗൻവാടിയിൽ നിന്ന് പിടിച്ചുകൊണ്ടു പോയ കുട്ടിയെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിയ്ക്കപ്പെടുന്ന തിരുമല റാവുവിനെ ജനക്കൂട്ടം മർദ്ദിച്ച് അവശനാക്കുകയും പൊള്ളലേൽപ്പിയ്ക്കുകയും ചെയ്തു.മനു സാഗർ എന്ന കുട്ടിയാണു ദുരാചാരഥ്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് റാവുവിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയ കുട്ടിയുടെ അമ്മയും നാട്ടുകാരും പൂട്ടിക്കിടന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് റാവുവിനെ പിടികൂടിയ നാട്ടുകാർ അയാളെ മർദ്ദിച്ചവശനാക്കുകയും മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുകയും ചെയ്തു.
ബലി നൽകലുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.