മൂന്നാർ തോട്ടം സമരം ശക്തമാകുന്നു;എസ് രാജേന്ദ്രൻ എം.എൽ.എയെ സമരക്കാർ വിരട്ടി ഓടിച്ചു,രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികൾ

single-img
11 September 2015

screen-16.53.45[10.09.2015]മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ശക്തമായി തുടരുന്നു. ബോണസ്-ശമ്പള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്.

സമരത്തിനു എത്തിയ എസ് രാജേന്ദ്രൻ എം.എൽ.എയെ സമരക്കാർ വിരട്ടി ഓടിച്ചു.രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.അതേസമയം സമരത്തിനു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനൻ പിന്തുണ നൽകി.സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വി.എസ് പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി.എസും മാത്രം തങ്ങളുടെ അടുത്തേയ്ക്ക് വന്നാല്‍ മതിയെന്നാണ് സമരക്കാരുടെ നിലപാട്.

പ്രശ്നം പരിഹരിക്കാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രി ഷിബു ബേബി ജോണുമായി രണ്ടാമതും നടത്തിയ ചര്‍ച്ച പരാജയം. ഒത്തുതീര്‍പ്പു ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും.മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി നല്‍കുന്ന ശമ്പളവും, ബോണസും വര്‍ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച സമരമാണു ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നത്. . പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെയും സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

രാവിലെ എട്ടുമണിമുതല്‍ ആയിരക്കണക്കിന് സ്ത്രീതൊഴിലാളികള്‍ മൂന്നാറിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയാണ്.അഞ്ചുദിവസമായി തുടരുന്ന തോട്ടം തൊഴിലാളി സമരം മൂന്നാറിലെ ടൂറിസം മേഖലയെ തന്നെ താറുമാറാക്കി. മണിക്കൂറുകള്‍ നീളുന്ന റോഡ് ഉപരോധവും അക്രമവും വിനോദസഞ്ചാരികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. കൂടുതല്‍ പേര്‍ സമരത്തിന് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഗതാഗത തടസം മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചേക്കുമെന്നാണ് ആശങ്ക.

സംഘടിത നേതൃത്വമില്ലാതെയാണു മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം നടക്കുന്നത്.സമരത്തിലേക്ക് തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് രഹസ്യ പ്രചാരണം നടത്തി തമിഴ് തീവ്രവാദ സംഘടനകള്‍ മൂന്നാറില്‍ ചുവടുറപ്പിച്ചിട്ടുണ്ട്.തമിഴ് തൊഴിലാളികൾക്കെതിരായി നടക്കുന്ന ചൂഷണം തമിഴ് തീവ്രവാദ സംഘടനകൾ മുതലെടുക്കാൻ ശ്രമിക്കുമെന്ന് മുന്നറിയിപ്പുണ്ട്.