അബുദാബിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്

single-img
21 August 2015

abudabi

മറ്റുമതങ്ങളെയും സംസ്‌കാരങ്ങളെയും മാനിക്കുന്ന നിലപാടാണ് യു.എ.ഇ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയതിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ മറുപടി നല്‍കിയിരിക്കുന്നത്.

സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരാണ് രാജ്യത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകളെ വിമര്‍ശിക്കുന്നതെന്നും ഇത്തരക്കാര്‍ തങ്ങളുടെ ചെയ്തികളിലൂടെ മനുഷ്യരെ മതത്തിന്‍െയും ജാതിയുടേയും പേരില്‍ അകറ്റി തീവ്രവാദവും ഭീകരവാദവും വളര്‍ത്തുമെന്നും ഗര്‍ഗാശ് ട്വിറ്ററില്‍ പറഞ്ഞു.

രണ്ട് നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് വന്ന വ്യാപാരി സമൂഹത്തിനായി ദുബായില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ രാജ്യമാണ് യു.എ.ഇയെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.