ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് കൈയൊഴിഞ്ഞ് ഡാന്‍സ് മാസ്റ്റര്‍ സൈനുല്‍ ആബിത് അറസ്റ്റില്‍

single-img
9 July 2015

prathiമലയാളത്തിലെ ഒരു സ്വകാര്യ ടിവി ചാനല്‍ റിയാലിറ്റി ഷോയിലെ താരത്തെ നൃത്താധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ചാനലിലെ തന്നെ നൃത്ത സംവിധായകന്റെ പീഡനത്തിന് ഇരയായത്. പീഡനക്കേസില്‍ സുഹൃത്തും നൃത്താധ്യാപകന്റെ ഭാര്യയുള്‍പ്പെടെ മൂന്ന് പേരെ ഗൂരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ പൊലീസ് കമ്മീഷണല്‍ നിശാന്തിനിക്ക് പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. സൈനുല്‍ ആബിത് എന്ന നൃത്തസംവിധായകനും ഇയാളുടെ ഭാര്യ ഷെഹന ,സുഹൃത്ത് ഷെഫീര്‍, ഭാര്യ ഷെജീന എന്നിവരാണ് പീഡനക്കേസിലെ പ്രതികള്‍. ഇതില്‍ സുഹൃത്തിന്റെ ഭാര്യായ ഷെജീന ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പെണ്‍കുട്ടി ഫൈനല്‍ റൗണ്ടില്‍ പുറത്തായതോടെ ഡാന്‍സ് മാസ്റ്റര്‍ മറ്റൊരു നര്‍ത്തകിയായ ഷെഹനയെ പ്രേമിക്കുയും കല്യാണം കഴിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ വിവരമറിഞ്ഞ മകള്‍ പൊട്ടിക്കരഞ്ഞെന്നും ഒടുവില്‍ ഷെഹനയുടെ നിര്‍ബന്ധത്തിനു വഴങ്ങി വെറും പ്ലസ്ടുകാരിയായ മകള്‍ ഡാന്‍സ് മാസ്റ്റര്‍ക്കും അയാളുടെ ഭാര്യക്കുമൊപ്പം താമസിക്കാന്‍ തയ്യാറായതായും പരാതിയില്‍ പറയുന്നു.

ഗുരുവായൂരില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഷെഫീറും അയാളുടെ ഭാര്യയെന്ന് പറയപ്പെടുന്ന യുവതിയും താമസിക്കാനെത്തുകയും പിന്നീട് ഈ വീട് ഒരു ലൈംഗിക വൈകൃത കേന്ദ്രമാകുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്. നാലു പേരുള്ള കേസില്‍ ഇനി ഒരു യുവതിയെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായിപ്പോയ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.