ജഗതി ശ്രീകുമാറിനെ പങ്കെടുപ്പിച്ച് പി.സി ജോര്‍ജ് നടത്തിയ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി വേദിയിലേക്ക് ഓടിക്കയറി
ജഗതി ശ്രീകുമാറിനെ പങ്കെടുപ്പിച്ച് പി.സി ജോര്‍ജ് നടത്തിയ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി വേദിയിലേക്ക് ഓടിക്കയറി. ജഗതിയുടെ കവളില്‍ ചുംബനം നല്‍കി. തുടര്‍ന്ന് സംഘാടകര്‍ ശ്രീലക്ഷ്മിക്ക് ജഗതിക്കരികില്‍ തന്നെ ഇരിപ്പടം നല്‍കി. പിന്നീട് ശ്രീലക്ഷ്മി വേദിയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
അച്ഛന് തന്നെ മനസ്സിലായെന്നും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചെന്നും പറയുന്നതെല്ലാം മനസ്സിലാകുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിരിച്ച് ഇറങ്ങുന്നതിന് മുന്‍പ് ജഗതി മകൾക്ക് ചുംബനം നല്‍കി.
മൂന്നുവര്‍ഷമായി ജഗതിയെ കാണാന്‍ ശ്രീലക്ഷ്മിയെ ആദ്യ മകളും കൂട്ടരും അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. 2012 ലെ അപകടത്തിന് ശേഷം ജഗതി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഈരാറ്റുപേട്ടയില്‍ നടന്നത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ച് ജഗതി പൊതുവേദിയില്‍ എത്തിയത്. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നുന്നത്. ഭദ്രദീപം തെളിച്ച് ജഗതി പരിപാടി ഉദ്ഘാടനം ചെയ്തു.