ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ്; വിധിപറയുന്നതിനായി 29ലേക്ക് മാറ്റി

single-img
23 May 2015

sreesanthന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ് വിധിപറയുന്നതിലേക്കായി ഡല്‍ഹി പട്യാല ഹൗസ് കോടതി 29ലേക്ക് മാറ്റിവെച്ചു. കേസില്‍ മക്കോക്ക നിയമം ചുമത്തിയത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഉള്‍പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.വാത്‌വെപ്പുകാരുമായി ബന്ധപെട്ടിട്ടില്ലെന്നും കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കില്ലെന്നുമാണ് ശ്രീശാന്തിന്റെ വാദം.

മക്കോക്ക ചുമത്തിയ ഡല്‍ഹി പോലീസ് നടപടി കോടതി അംഗീകരിച്ചാല്‍ ശ്രീശാന്ത്ഉള്‍പെടെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും.ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചന്ദീലിയ,അങ്കിത് ചവാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ ഉള്‍പെടെ ഇരുപത്തിയാറോളം പ്രതികളാണ് കേസില്‍ ഉള്ളത്.