കാമുകന്‍മാര്‍ക്കുവേണ്ടി സ്വന്തം പ്രാണനെ നഷ്ടപ്പെടുത്തിയവള്‍

single-img
14 May 2015

Chandraprabha

തിരുവനന്തപുരം ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ എട്ടുമാസം രപായമുള്ള പെണ്‍കുഞ്ഞിനെ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന കുറ്റത്തിന് കുഞ്ഞിന്റെ മാതാവ് ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചശേഷം വന്നാല്‍ കൂടെ താമസിപ്പിക്കാമെന്ന കാമുകന്മാരുടെ വാക്ക് കേട്ടാണ് മാതാവ് എട്ടുമാസം പ്രായമായ സുപ്രിയയോട് ഈ കൊടും ക്രൂരത ചെയ്തത്.

ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലില്‍ കാമുകന്‍ വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടില്‍ താമസിക്കുന്ന ചന്ദ്രപ്രഭ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

വിതുര സ്വദേശിയായ സനലിന് ചന്ദ്രപ്രഭയിലുണ്ടായ കുഞ്ഞായിരുന്നു സുപ്രിയ. സനലിന്റെ സഹായി അയിലം സ്വദേശി അജിതുമായി സുപ്രിയയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു സനലിന്റെ സംശയത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കെത്തിയ സംഭവങ്ങളുടെ തുടക്കം. കീഴാറ്റിങ്ങലില്‍ മെയ് എട്ടിന് കൊലപ്പെടുത്തിയ കുട്ടിയെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു അമ്മ മൊഴി നല്‍കിയത്. പക്ഷേ അമിതമായി വെള്ളംകുടിച്ചാണ് കുട്ടിമരിച്ചതെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചരന്ദപ്രഭയെ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കുറ്റം സമ്മതിച്ചത്. പ്രേരണക്കുറ്റത്തിന് മറ്റു രണ്ടുപേരേയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ച ശേഷം ഉറങ്ങിക്കിടന്നിരുന്ന താന്‍ ഒപ്പം കിടന്നിരുന്ന കുഞ്ഞിന്റെ പുറത്തേക്ക് മറിഞ്ഞു വീണുവെന്നും ഇതിനു ശേഷം കുഞ്ഞിന് അനക്കമില്ലെന്നും പറഞ്ഞ ചന്ദ്രപ്രഭ പിന്നീട് കുട്ടി ശവള്ളത്തില്‍ വീണുവെന്ന് പറഞ്ഞതാണ് പോലീസിന് സംശയമുണ്ടാക്കിയത്. പോലീസ് കുഞ്ഞിനെയും അമ്മയെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ കുഞ്ഞ് മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നുവെന്ന് ശതളിയുകയുമായിരുന്നു. അതിനുശേഷം തിരുവനന്തപുരം വനിതാമന്ദിരത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന ചന്ദ്രപ്രഭ ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നു പറയുകയായിരുന്നു.

ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഒരാളാണ് ചന്ദ്രപ്രഭയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ബന്ധം വിവാഹമോചനത്തില്‍ കലാശിക്കുകയും തുടര്‍ന്ന് ഗള്‍ഫുകാരനായ സനലുമായി പരിചയപ്പെടുകയുമായിരുന്നു. ഭാര്യയും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇയാള്‍ ചന്ദ്രപ്രഭയുടെ സംരക്ഷണം ഏറ്റെടുക്കുകയലും ചന്ദ്രപ്രഭയ്ക്ക് കാര്‍, ഓട്ടോ തുടങ്ങിയവ വാങ്ങിനല്‍കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന സമയത്താണ് അയാള്‍ സനല്‍ വാങ്ങി നല്‍കിയ ഓട്ടോയില്‍ ഡ്രൈവറായി എത്തിയ അജേഷുമായി ചന്ദ്രപ്രഭ ചങ്ങാത്തത്തിലായി. ഇക്കാര്യത്തില്‍ സംശയം തോന്നിയ സനല്‍ ചന്ദ്രപ്രഭയെ കീഴാറ്റിങ്ങലിലെ വീട്ടിലേക്ക് മാറ്റി.

അതിനുശേഷമാണ് ജനിച്ച സുപ്രിയ ജനിക്കുന്നത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി സനലും ചന്ദ്രപ്രഭയും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. ഒടുവില്‍ സുഖം ജീവിതത്തിനായി കുട്ടിയെ ഒഴിവാക്കാന്‍ ഉപദേശിച്ച രണ്ട് കാമുകന്‍മാരെയും വിശ്വസിച്ച് ചന്ദ്രപ്രഭ സ്വന്തം കുഞ്ഞിനെ വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വീട്ടിലെ വാട്ടര്‍ടാങ്കില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.