യുവതി-യുവാവാക്കളുടെ മൃതദേഹം പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍

single-img
7 April 2015

suit-case-murderസോനിപത്: യുവതിയുടെയും യുവാവിന്റെയും മൃതദേഹം പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ സോനിപത് താവ് ദേവി ലാല്‍ പാര്‍ക്കിലാണ് രണ്ട് പെട്ടികളിലായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാകാമെന്നാണ് പോലീസ് സംശയിക്കുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ പാര്‍ക്കില്‍ പ്രഭാതസവാരിക്ക് എത്തിയവരാണ് പെട്ടി ആദ്യം കണ്ടത്.

പുതിയപെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചത്.തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ദ്ധരുമെത്തി പെട്ടിയുടെ പൂട്ട് പൊളിക്കുകയായിരുന്നു. യുവതിയുടെയും യുവാവിന്റെയും പൂര്‍ണ നഗ്‌നമായ മൃതദേഹങ്ങൾ രണ്ട് പെട്ടിയിലായി സൂക്ഷിച്ചിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകള്‍ മൃതദേഹങ്ങളുടെ കഴുത്തിലുണ്ട്.യുവാവിന്റെ കാലുകള്‍ മുറിച്ച് പെട്ടിക്കുള്ളില്‍ വെച്ച നിലയിലായിരുന്നു.  ഉത്തരേന്ത്യന്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞയുടന്‍ ധരിക്കുന്ന വളകള്‍ യുവതിയുടെ കയ്യില്‍ ഉണ്ട്.

വളയുടെ അടിസ്ഥാനത്തില്‍ ഇവര്‍ അടുത്തിടെ വിവാഹം കഴിഞ്ഞവരാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പെട്ടിയുടെ സമീപത്തെങ്ങും രക്തക്കറയില്ലാത്ത സ്ഥിതിക്ക് മറ്റെവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അഞ്ച് സംഘമായി തിരിഞ്ഞ് ഹരിയാന പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.