തിരുവനന്തപുരത്തെ സീറ്റ് വിവാദത്തില്‍ പാര്‍ട്ടിക്കും കൂട്ട് ഉത്തരവാദിത്വമുണ്ട്- സി.ദിവാകരന്‍
കോട്ടയം: പെയ്മെന്‍റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടിക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. തിരുവനന്തപുരം സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ദേശീയ നേതൃത്വം അറിഞ്ഞാണെന്നും താന്‍ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും കൂട്ടുത്തരവാദിത്തത്തില്‍ ഒരു പങ്ക് മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിക്കായി മത്സരം നടക്കുമെന്ന ചര്‍ച്ചകള്‍ അഭിലഷണീയമല്ലെന്നും പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും. പാർട്ടിയിലെ തന്റെ വളർച്ച തടയാനുള്ള ഗൂഢാലോചനയാണിതെന്ന് വൈകാതെ പറയുമെന്നും സി.ദിവാകരന്‍ പറഞ്ഞു.
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരത്തെ പാർലമെന്റ് സീറ്റ് വിവാദം സി.പി.ഐ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയാകുമെന്ന് ഉറപ്പായി.