വി.എസ് വിരുദ്ധ പരാമര്‍ശം: ആരോപണങ്ങള്‍ നിഷേധിച്ച് സ്വരാജ്

single-img
24 February 2015

M Swarajപ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വെട്ടി പട്ടികള്‍ക്ക് ഇട്ടുകൊടുക്കണമെന്ന് താന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് രംഗത്ത്.മനുഷ്യനെ വെട്ടിമുറിച്ച് പട്ടിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്ന് പറയാൻ മടിയില്ലാത്ത ഒരു നീചനാണ് ഞാൻ എന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ എത്രമാത്രം വികൃതമാണെന്ന് ഓർക്കുമ്പോൾ നടുങ്ങിപ്പോകുന്നെന്ന് സ്വരാജ് പറഞ്ഞു.ഫേസ്ബുക്കിലിട്ട പോസ്റ്റിലാണു സ്വരാജ് ആരോപണങ്ങൾ നിഷേധിച്ചത്.

വി.എസ്. പാർടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ത്യാഗം സഹിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞതായും ഒരു പത്രമെഴുതിയിരുന്നു. എന്തൊരു അസംബന്ധമാണിത്? ഒരു ദിവസമെങ്കിലും പാർടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ളവർപോലും അതിനനുസരിച്ചുള്ള ത്യാഗം സഹിച്ചിട്ടുള്ളവരാണ്. അപ്പോൾ പതിറ്റാണ്ടുകൾ നീണ്ടുനിന്ന പ്രവർത്തനാനുഭവമുള്ള വി.എസിനെപോലുള്ളവരുടെ ത്യാഗം കാണാതിരിക്കാൻ ആർക്കാണ് സാധിക്കുക. ത്യാഗനിർഭരവും, ധീരതാപൂർണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് വി.എസ്. സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളിലൂടെ കടന്നുവന്ന വി.എസിനോട് എന്നും ആദരവുമാത്രമാണുള്ളത്. അത് ഇനിയും തുടരുമെന്നും സ്വരാജ് വ്യക്തമാക്കി