നാലുപേര്‍ക്ക് ജീവനേകി മേരിക്കുട്ടിയും ഈ ലോകത്തുനിന്നും മടങ്ങി; തന്റെ മരണശേഷം അവയവങ്ങള്‍ ദാനം നല്‍കണമെന്നുള്ള മേരിക്കുട്ടിയുടെ ആഗ്രഹം ഭര്‍ത്താവ് പാലിച്ചു

single-img
20 February 2015

merrykuttyതന്റെ അവയവങ്ങള്‍ മരണശേഷം മറ്റുള്ളവര്‍ക്ക് നല്‍കണമെന്നുള്ള ആഗ്രഹം സാക്ഷാത്കരിച്ച് രേിക്കുട്ടി യാത്രയായി. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു മരിച്ച കൊളക്കാട്ടെ മണിമലില്‍ മേരിക്കുട്ടിയിലൂടെ ഇനി നാലുപേര്‍ കൂടി ജീവിക്കും. തലവേദനയെ തുടര്‍ന്നു കേളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിക്കപ്പെട്ട മേരിക്കുട്ടി കഴിഞ്ഞദിവസമാണ് മരിച്ചത്.

ഭര്‍ത്താവ് റിട്ട. പ്രഫസര്‍ ജോസും മറ്റു ബന്ധുക്കളും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്നുള്ള മേരിക്കുട്ടിയുടെ ആഗ്രഹത്തെ അംഗീകരിക്കുകയായിരുന്നു. വൃക്കകളില്‍ ഒരെണ്ണം ബേബി മെമ്മേറിയല്‍ ആശുപത്രിയിലെ ഒരു രോഗിക്കും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിക്കുമാണു നല്‍കിയത്. കണ്ണുകള്‍ കോംട്രസ്റ്റ് കണ്ണാശുപത്രിക്കും നല്‍കി.