കോടതിമുറിയില്‍ വച്ച് പിതാവിന്റെ ഘാതകനെ 17കാരന്‍ കൊലപ്പെടുത്തി

single-img
18 February 2015

11003915_10153073543532456_253035305_nമുസാഫർനഗറിൽ ബോളിവുഡ് ശൈലിയിൽ പ്രതികാരം.പിതാവിനെ കൊലപ്പെടുത്തിയ പ്രതിയ കോടതി മുറിയിൽ വെച്ച് 17കാരന്‍ കൊലപ്പെടുത്തി.വിചാരണവേളയില്‍ അഭിഭാഷകന്റെ വേഷമണിഞ്ഞെത്തിയ കൌമാരക്കാരൻ പിതാവിനെ കൊന്നയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വേഷ പ്രഛന്നനായി മുസാഫര്‍പൂരിലെ കോടതിമുറിയില്‍ എത്തിചേര്‍ന്ന സാഗർ മാലിക് തന്റെ പിതാവിന്റെ കൊലപാതകി വിക്കി ത്യാഗിയുടെ വിചാരണ ആരംഭിക്കും വരെ കാത്തിരിക്കുകയും വിക്കി എത്തിയ ഉടന്‍ ചാടിയെഴുന്നേറ്റ് 12 തവണ നിറയൊഴിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു.

ഗ്രാമമുഖ്യനെ വധിച്ച കേസില്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമിലായിരുന്നു സാഗർ.പിന്നീട് ഇയാള്‍ രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാളുടെ പിതാവ് കൊലചെയ്യപ്പെട്ടത്.

വെടിയൊച്ച കേട്ടതോടെ കോടതിയിലുണ്ടായിരുന്ന പോലീസുകാര്‍ ജഡ്ജിക്ക് സംരക്ഷണവലയം തീര്‍ത്തു. ബഹളം ശമിച്ചപ്പോഴേക്കും പ്രതി കോടതിക്കു മുന്നില്‍ കീഴടങ്ങി.

സംഭവത്തെ തുടർന്ന് അഭിഭാഷകര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു