‘ടമാര്‍ പഠാര്‍’ പരാമർശം യുവനടന്‍ നീരജ് മാധവിനെതിരെ സരിതാ എസ് നായര്‍ വാട്ട്സ് ആപ്പിൽ

single-img
11 February 2015

മോശം പരാമർശം നടത്തിയെന്ന് അരോപിച്ച് യുവനടന്‍ നീരജ് മാധവിനെതിരെ സരിതാ എസ് നായര്‍. ചാനല്‍ പരിപാടിക്കിടെ നീരജ് തന്നെ ‘ടമാര്‍ പഠാര്‍’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് സരിതയുടെ പരാതി. ‘ടമാര്‍ പഠാര്‍ എന്ന ആക്ഷേപ വാക്കിന്റെ അര്‍ത്ഥം നാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും’ വാട്‌സ് ആപ്പിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സരിത നീരജിനെതിരെ പ്രതികരിച്ചത്.

തന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ചരിത്രം ഉണ്ടായിട്ടില്ലെന്നും. മോശമായ രീതിയില്‍ ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്ന് മാത്രമല്ല ഇനി സമ്പാദിക്കാനും ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു അവസ്ഥ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നും സരിത പറഞ്ഞു. എന്തു പറഞ്ഞും തന്നെ കളിയാക്കാമെന്നും എന്നാല്‍ ഇങ്ങനെയൊരു കണ്ണോടെ തന്നെ കാണരുതെന്ന് അപേക്ഷിക്കുന്നതായും സരിത പറഞ്ഞു. തന്റെ കുഞ്ഞുങ്ങളെ ഓര്‍ത്ത് അതിരുകടന്ന പരിഹാസങ്ങള്‍ ഒഴിവാക്കണമെന്നും സരിത ആവശ്യപ്പെട്ടു.

ചാനലുകളിലെ ഹാസ്യ പരിപാടികളില്‍ തന്നെ സ്ഥിരമായി അവതരിപ്പിക്കാറുണ്ട്. അതെല്ലാം താന്‍ പോസിറ്റീവായാണ് കാണുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. ചാനലുകളിലൂടെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവരണമെന്നില്ല. അതുകൊണ്ടാണ് താന്‍ ഇക്കാര്യം വാട്‌സ് ആപ്പ് വീഡിയോയിലൂടെ പറയുന്നതെന്നും സരിത വ്യക്മാക്കി. തന്റെ പേര് വിളിച്ചു എന്ന പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ സങ്കടകരമാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.