തങ്ങളുടെ പൈലറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയ ഐഎസ് ഭീകരര്‍ക്ക് ജോര്‍ദ്ദാന്റെ മറുപടി അതേ നാണയത്തില്‍; ഭീകര വനിതയടക്കം രണ്ടുഭീകരരെ ജോര്‍ദ്ദാന്‍ തൂക്കിലേറ്റി

single-img
4 February 2015

150124201815-nr-dnt-harlow-sajida-al-rishawi-explainer-00001707-story-topക്രൂരമായി തങ്ങളുടെ പൈലറ്റിനെ വധിച്ച ഐഎസിന്റെ ക്രൂരതയ്ക്ക് അതേ നാണയത്തില്‍ ജോര്‍ദ്ദാന്റെ മറുപടി. തടവിലുണ്ടായിരുന്ന ഐഎസ് ഭീകര വനിത അടക്കം രണ്ടു പേരെ ജോര്‍ദ്ദാന്‍ തൂക്കിക്കൊന്നു. ഐഎസ് ഭീകര വനിത സജിത അല്‍ റിഷാവി, മറ്റൊരു ഭീകരന്‍ സിയാദ് കര്‍ബോല്‍ എന്നിവരെയാണ് ജോര്‍ദ്ദാന്‍ തൂക്കിലേറ്റിയത്. തങ്ങളുടെ പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ട ഉടനെയാണ് ജോര്‍ദ്ദാന്റെ മറുപടി.

ജോര്‍ദാനിയന്‍ പൈലറ്റ് മുവാത് അല്‍ കസാസ്‌ബെയെ ഐഎസ് ഭീകരര്‍ ചൊവ്വാഴ്ച ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ കത്തിക്കലിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. പൈലറ്റിന് പകരം ഭീകര വനിതയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐഎസ് വിലപേശല്‍ നടത്ുകയായിരുന്നു.

ഇതിനു ജോര്‍ദാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ റിഷാവിയെ മോചിപ്പിക്കുന്നതിന് മുമ്പ് പൈലറ്റ് ജീവിച്ചിരിപ്പുണ്‌ടെന്നു തെളിവ് വേണമെന്ന് ജോര്‍ദാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടത്. ഉടന്‍ തന്നെ ഭീകരരെ തൂക്കിലേറ്റാന്‍ ജോര്‍ദാന്‍ തീരുമാനിക്കുകയായിരുന്നു.