മാനഭംഗപ്പെടുത്തിയ യുവതിയെ പ്രതി വിവാഹം കഴിച്ചു
29 January 2015
ഭുവനേശ്വര്‍: ബലാല്‍സംഗക്കേസിലെ പ്രതി ഇരയായ യുവതിയെ ജയിലിൽ വെച്ച് വിവാഹം കഴിച്ചു. 32കാരനായ പ്രതി വിചാരണ തടവുകാരനായി കഴിയുന്ന ജര്‍പദ ജയിലിൽ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം നടന്നത്.
ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ പ്രതി വിജനമായ സ്ഥലത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസിൽ പരാതി നല്‍കി.
പരാതി ലഭിച്ചതിന്റെ അടുത്ത ദിവസം പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ബുധനാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും അഭിഭാഷകരും കുടുംബാംഗങ്ങളും വിവാഹത്തില്‍ സംബന്ധിച്ചു. പ്രതിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.