ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര; ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

single-img
20 January 2015

dhavanബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. വിജയലക്ഷ്യമായ 154 റണ്‍സ് 27.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.

ഇയാന്‍ ബെല്ലും (പുറത്താകാതെ 88) ജെയിംസ് ടെയ്‌ലറുമാണ് (പുറത്താകാതെ 56) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ബെല്‍- ടെയ്‌ലര്‍ കൂട്ടുക്കെട്ടില്‍ 131 റണ്‍സാണ് പിറന്നത്. എട്ടു റണ്‍സെടുത്ത മോയിന്‍ അലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബിന്നിക്കാണ് വിക്കറ്റ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.  സ്റ്റുവര്‍ട്ട് ബിന്നിയും (44) നായകന്‍ ധോണിയും (34) ഓപ്പണര്‍ അജിങ്ക്യ രഹാനെയും മാത്രമാണ് അല്‍പമെങ്കിലും സ്‌കോര്‍ കണ്ടെത്തിയത്.കഴിഞ്ഞ മല്‍സരത്തിനിടെ പരുക്കേറ്റ രോഹിത് ശര്‍മ്മയ്ക്ക് പകരം അജിങ്ക്യ രഹാനെയാണ് ഓപ്പണ്‍ ചെയ്തത്. ആര്‍ അശ്വിന് പകരം സ്റ്റുവര്‍ട്ട് ബിന്നിയും അവസാന ഇലവനില്‍ ഇടംനേടി.

ധവാന്‍ (1),വിരാട് കോഹ്‌ലി (4), സുരേഷ് റെയ്‌ന(1), അക്‌സര്‍ പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (5), മുഹമ്മദ് ഷമി(1) എന്നിവരുടെ വിക്കറ്റുകൾ വളരെ പെട്ടെന്ന് വീണു. ഇംഗ്ലണ്ടിനു വേണ്ടി  ആന്റേഴ്‌സന്‍ 8.3 ഓവറില്‍ 18 റണ്‍സ് വിട്ടുക്കൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിന്‍ അഞ്ചു വിക്കറ്റെടുത്തു.