കോഴവാങ്ങിയതിന് ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

single-img
16 January 2015

sreesanthഐപിഎല്‍ വാതുവെപ്പ് കേസില്‍ പണം വാങ്ങിയതിന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ഇക്കാര്യം ചോദിച്ചത്. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ഗുജറാത്ത് അണ്ടര്‍ 22 ക്രിക്കറ്റ് ടീമംഗവും ശ്രീശാന്തിന്റെ ബന്ധുവുമായ ജിജു ജനാര്‍ദനനാണ് വാതുവയ്പ്പിന് കളമൊരുക്കിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ ശ്രീശാന്തിന്റെ വാദം രണ്ട് ദിവസം മുമ്പ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വാദത്തിനിടെ ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ താന്‍ പങ്കാളിയായിട്ടില്ലെന്നും മകോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്നും ശ്രീശാന്ത് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വാതുവയ്പ്പില്‍ താന്‍ പങ്കാളിയായിട്ടില്ലെന്നതിന് തെളിവ് ജിജു ജനാര്‍ദനന്റെ ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണെന്നും ശ്രീശാന്ത് കോടതിയില്‍ ബോധിപ്പിച്ചു.