വിവാഹം കഴിക്കാൻ വിസമ്മതിച്ച അദ്ധ്യാപകന്റെ മുഖത്ത് പൂർവ്വ വിദ്യാര്‍ഥിനിയുടെ ആസിഡ് ആക്രമണം
വിവാഹാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപകന്റെ മുഖത്ത് വിദ്യാര്‍ഥിനി ആസിഡൊഴിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ നാല്ലപാട് ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകനായ വെങ്കട്ടരമനെ മുന്‍വിദ്യാര്‍ത്ഥിനിയായ സൗജന്യയാണ് ആക്രമിച്ചത്. തിരിച്ചറിയാതിരിക്കാൻ ബുര്‍ഖ ധരിച്ചെത്തിയ സൗജന്യ ഉച്ചഭക്ഷണത്തിനായി കോളേജില്‍ നിന്നു പുറത്തിറങ്ങിയ അദ്ധ്യാപകന്റെ മുഖത്ത് കോളേജ് ഗേറ്റില്‍ വെച്ച് ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് വീണ് അദ്ധ്യാപകന്റെ മുഖത്തിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിനിടെ സൗജന്യയുടെ മുഖത്തും നേരിയ തോതില്‍ ആസിഡ് വീണു പൊള്ളിയിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു കോളേജിൽ വെങ്കട്ടരമണയുടെ പൂർവ്വവിദ്യാർഥിയായിരുന്ന സൗജന്യയും തമ്മിൽ പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഔദ്യൗഗിക ജീവിതത്തിനിടെ ഇരുവരും പിരിയുകയായിരുന്നു. പിന്നീട് ഇയാൾ സൗജന്യയെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണ് യുവതി ആസിഡാക്രമണം നടത്തിയത്.