വധശിക്ഷയ്ക്കുള്ള വിലക്ക് സർക്കാർ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാകിസ്ഥാൻ തൂക്കിലേറ്റി
20 December 2014
വധശിക്ഷയ്ക്കുള്ള വിലക്ക് സർക്കാർ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാകിസ്ഥാൻ തൂക്കിലേറ്റി. അഖീൽ(ഡോ. ഉസ്മാൻ), അർഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. 2009ൽ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീൽ.
2003ൽ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അർഷാദ്. ഇരുവരും പാക് സേനയിൽ നിന്ന് വിരമിച്ചവരാണ്. ഫൈസലാബാദിലെ സെൻട്രൽ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.